KeralaNews

മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ് ?;വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

കെ ബി ഗണേഷ് കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവര്‍ക്ക് തുറന്നുനല്‍കാറുണ്ട്. ആവശ്യപ്പെടാത്ത സമയത്ത് അത് തുറന്നുവെക്കാനാകില്ല. സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ചുകൊണ്ടുള്ള കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്?. ഗണേഷ് കുമാര്‍ സര്‍ക്കാരിന്റെയോ എന്‍എസ്എസിന്റെയോ ഭാഗമല്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.മുഖ്യമന്ത്രി വിഡി സതീശന്‍ എന്‍എസ്എസിനെയോ മറ്റേതെങ്കിലും സമുദായത്തെയോ ആക്ഷേപിച്ചതായി തനിക്ക് അറിയില്ലെന്നാണ് ഗണേഷ് കുമാര്‍ നേരത്തെ പ്രതികരിച്ചത്. വിഡി സതീശനെ പണ്ട് മുതലേ പരിചയമുള്ളയാളാണ്. അദ്ദേഹം ഒരിക്കലും ഒരു സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല. എവിടെയായാലും ഏകാധിപതികള്‍ തകരും. വിരട്ടലൊന്നും വേണ്ട. കുറച്ചുകൂടി സ്‌നേഹവും ബഹുമാനവും ആകാം. ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണല്‍ പറ്റിയവരാണ് തനിക്കെതിരെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button