KeralaNews

കരൂര്‍ ദുരന്തം: വിഡിയോ കോളിലൂടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച് വിജയ്

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുമായി വിഡിയോകോളിലൂടെ സംസാരിച്ച് തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്. സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണെന്നും എന്നും ഒപ്പമുണ്ടാകുമെന്നും കുടുംബങ്ങള്‍ക്ക് വിജയ് ഉറപ്പ് നല്‍കി.

ദുരന്തമുണ്ടായി പത്താം ദിവസമാണ് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് സംസാരിച്ചത് . ഇന്നലെ രാത്രിയോടെ ദുരന്തത്തില്‍ മരിച്ച ഇരുപതിലധികംപേരുടെ കുടുംബവുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചു. പതിനഞ്ച് മിനിട്ടിലധികം ഓരോരുത്തരോടും സംസാരിച്ചതായാണ് വിവരം. തനിക്ക് വലിയ ദുഃഖമുണ്ടെന്നും, സംഭവിക്കാന്‍ പാടില്ലാത്തതാണുണ്ടായതെന്നും വിജയ് പറഞ്ഞു. എന്നും കുടുംബങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും വിജയ് ഉറപ്പ് നല്‍കി. വിഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് വിജയ് ആവശ്യപ്പെട്ടതായാണ് സൂചന.

മരിച്ചവരുടെ കുടുംബാംഗങ്ങളെ പനയൂരിലെ പാര്‍ട്ടി ഓഫീസിലെത്തിച്ച് നഷ്ടപരിഹാരം നല്‍കാനുള്ള ശ്രമമാണ് ടിവികെ നടത്തുന്നത്. അതിനിടെ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി നേതാവ് ഉമ ആനന്ദന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രിം കോടതി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button