
പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.
സ്വർണക്കടത്തു സംഘവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്താൻ ശ്രമം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മുൻമന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്. കെ ടി ജലീലും സരിതയുമാണ് കേസിലെ പ്രധാന സാക്ഷികള്‍.